
ഡബ്ലിൻ:അയർലണ്ടിലെ ഇന്റൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയെ തുടർന്ന് സ്ഥാപനത്തിൽ വലിയ പരിഭ്രാന്തി പരക്കുകയാണ്. ആഗോളതലത്തിൽ 20 ശതമാനം ജീവനക്കാരെ കുറയ്ക്കാനുള്ള പദ്ധതിയാണെന്നും, എന്നാൽ അയർലണ്ടിൽ എത്രപേരെ ബാധിക്കും എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ജൂലൈ മാസത്തോടെ ജീവനക്കാരെ കുറയ്ക്കൽ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഇന്റൽ അധികൃതർ അറിയിച്ചു. ഡോക്ടറൽ ഗവേഷണം, യൂണിവേഴ്സിറ്റി ഇൻകുബേഷൻ സെന്ററുകൾ, തൊഴിൽ അന്തരീക്ഷം എന്നിവയിൽ ജോലി ചെയ്യുന്ന, കൂടുതലും ഹ്രസ്വകാല കരാറുകളിലുള്ള തൊഴിലാളികളാണ് അതീവ ആശങ്കയിൽ.
ഈ വിഷയത്തിൽ സർക്കാർ ഇടപെടലും നടക്കുന്നതായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. അടുത്ത ആഴ്ച ചേരുന്ന ഗവൺമെന്റിന്റെ ട്രേഡ് ഫോറത്തിന്റെ യോഗത്തിൽ ഇന്റലിന്റെ വിഷയവും ശക്തമായി ഉന്നയിക്കുമെന്ന് ഹാരിസ് അറിയിച്ചു. മൾട്ടി നാഷണൽ കമ്പനികൾ അയർലണ്ടിൽ തുടരാൻ കനത്ത ആകർഷണങ്ങൾ ഇപ്പോഴും നിലനില്ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ വിശദാംശങ്ങൾക്കായി സർക്കാർ കാത്തിരിക്കുകയാണെന്നും, ഐ.ഡി.എ അയർലണ്ടിന്റെ പിന്തുണയോടെ ഇന്റലുമായി സർക്കാർ ഇടപഴകുന്നുണ്ടെന്നും എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്ക് പറഞ്ഞു.
ഇതിനിടെ, ബഹുരാഷ്ട്ര കമ്പനികളുടെ പിന്മാറ്റ സാധ്യതയെ മുൻനിർത്തി അയർലണ്ട് മുന്നോടിയായി നടപടി സ്വീകരിക്കണമെന്ന് സിൻ ഫെയിൻ പാർട്ടിയുടെ എന്റർപ്രൈസ്, ടൂറിസം, തൊഴിൽ വക്താവ് റോസ് കോൺവേ-വാൾഷ് ആവശ്യപ്പെട്ടു.
"ഇന്ന് പ്രശ്നം ഇന്റലിനേയും ബാധിച്ചേക്കാം, നാളെയേത് മറ്റൊരു കമ്പനിയായിരിക്കാം. നേരത്തെ രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായിരുന്ന സാഹചര്യം തിരിച്ചറിഞ്ഞ്, സംരക്ഷണ നടപടികൾ സർക്കാരിന്റെ മുൻഗണനയാകണം," എന്ന് വാൾഷ് പറഞ്ഞു.
Add comment
Comments